Quantcast
Channel: Latest blog entries
Viewing all articles
Browse latest Browse all 45

മാനസികാരോഗ്യവും സന്തുഷ്ടജീവിതവും

$
0
0
1930-ൽ അമേരിക്കയിലെ ഒരു കന്യാസ്ത്രീ മഠത്തിലെ അന്തേവാസികളായ ശരാശരി 22 വയസ്സു പ്രായമുള്ള 180 കന്യാസ്തീകളോട്, തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റി 300 വാക്കുകൾക്കുള്ളിൽ നിൽക്കുന്ന ലേഖനമെഴുതാൻ മദർ സുപ്പീരിയർ ആവശ്യപ്പെട്ടു. തങ്ങളുടെ ജനനസ്ഥലം, ബാല്യകാല അനുഭവങ്ങൾ, മാതാപിതാക്കൾ, സ്കൂൾജീവിതം, കന്യാസ്ത്രീ മഠത്തിൽ ചേരാനിടയായ സാഹചര്യങ്ങൾ, മതപഠനകാലം, കന്യാസ്ത്രീമഠത്തിലെ അനുഭവങ്ങൾ എന്നിവയൊക്കെ ആ ലേഖനത്തിലുൾപ്പെടുത്താനായിരുന്നു മദറിന്റെ്  നിർദ്ദേശം. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം 2001-ൽ, കെന്റക്കി സർവ്വകലാശാലയിലെ മനഃശാസ്ത്രഗവേഷകനായ  ഡെബൊറ ഡാനര്‍, വര്ഷവങ്ങള്ക്കു് മുൻപ് രചിക്കപ്പെട്ട ആ 180 ലേഖനങ്ങളെയും പഠനവിധേയമാക്കി.  ലേഖനങ്ങളിൽ വളരെ സന്തോഷകരമായ പോസിറ്റീവ് പരാമർശങ്ങൾ കൂടുതലായുൾപ്പെടുത്തിയ കന്യാസ്ത്രീകൾ, നെഗറ്റീവ് പരാമർശങ്ങൾ കൂടുതൽ നടത്തിയവരെക്കാൾ ശരാശരി 10 വർഷക്കാലത്തോളം കൂടുതൽ ജീവിച്ചിരുന്നുവെന്നായിരുന്നു അവർ  കണ്ടെത്തിയത്. ഇത്തരത്തിൽ പോസിറ്റീവ് പരാമർശങ്ങൾ കൂടുതൽ നടത്തിയവർ വാർദ്ധക്യത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ ആരോഗ്യവതികളായിരുന്നുവെന്നും ഈ പഠനം കണ്ടെത്തുകയുണ്ടായി. മനസ്സിന്റെ സന്തോഷവും ശാരീരിക ആരോഗ്യവും വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കണ്ടെത്തലിലേക്കാണ് ഈ പഠനം ഗവേഷകരെ നയിച്ചത്. 

Viewing all articles
Browse latest Browse all 45

Trending Articles